കലാനിധിയുടെ മുപ്പതാം വാർഷികാഘോഷവും സാംസ്‌കാരിക മഹാമഹവും ഗുരുവായൂരിൽ ഭക്തിനിർഭരമായി സമാപിച്ചു

0

ഗുരുവായൂർ: കലയും സാഹിത്യവും വിദ്യാഭ്യാസവും ജീവകാരുണ്യവും ഒത്തുചേർന്ന അവിസ്മരണീയമായ രണ്ട് ദിനരാത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മുപ്പതാം വാർഷികാഘോഷവും ദ്വിദിന സാംസ്‌കാരിക മഹാമഹവും സമാപിച്ചു. ജൂലൈ 11, 12 തീയതികളിൽ ഗുരുവായൂർ നഗരസഭയുടെ സെക്കുലർ ഹാൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സാംസ്‌കാരിക കേരളം ഉറ്റുനോക്കിയ സാഹിത്യ കലാ സംഗമം അരങ്ങേറിയത്.

കലാനിധി ചെയർപേഴ്സണും മാനേജിങ് ട്രസ്റ്റിയുമായ ശ്രീമതി ഗീതാ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങുകളിൽ സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ ഓൺലൈൻ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഒന്നാം ദിനം: പുരസ്‌കാര സമർപ്പണവും പുസ്തക പ്രകാശനവുംl
ആദ്യദിനമായ ശനിയാഴ്ച പ്രശസ്ത കവി ശ്രീ. പ്രഭ വർമ്മയുടെ ഉദ്ഘാടനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്കവി. പ്രഭാ വർമ്മ,.ഗിരിജ നായർ, അമ്പലപ്പുഴ,ഹേമ പ്രദീപ്‌, പ്രശാന്ത് പഴയിടം,ഉണ്ണി ഭാസുരി,അരുൺ കുമാർ. R.,പ്രകാശൻ, പഴയിടം, മാധവി വേണുഗോപാൽ സൂര്യശ്രീ, ചിത്രലേഖ, പ്രീതപരിസ്ഥിതി പ്രവർത്തകൻ . S.ദിവാകരൻ കടിഞ്ഞിമൂല തുടങ്ങിയ സാഹിത്യമേഖലകളിലെ പ്രഗത്ഭ രായ വർക്ക്‌ വൈലോപ്പിളി സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു.തുടർന്ന് നടന്ന പി. ജയചന്ദ്രൻ സ്മൃതി ഗാനാഞ്ജലിയിലും സംഗീതാർച്ചനയിലും കലാനിധി പ്രതിഭകളും മിനിസ്‌ക്രീൻ താരങ്ങളും പങ്കെടുത്തു

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി പുരസ്‌കാര സമർപ്പണവും സാംസ്‌കാരിക സമ്മേളനവും മാധ്യമ പുരസ്‌കാരസമർപ്പണവും പ്രശസ്ത കവി ശ്രീ. പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തി തൃശൂർ പ്രസ്സ് ക്ലബ്ബ്, ഗുരുവായൂർ പ്രസ്സ് ക്ലബ്ബ്, പൈതൃകം, ഗുരുവായൂർ തുടങ്ങിയവയ്ക്കുള്ള മീഡിയ അവാർഡുകളും വിതരണം ചെയ്തു.

കലാനിധി സ്ഥാപകൻ പ്രൊഫ. മുഴുകുളം വി. ചന്ദ്രശേഖരപ്പിള്ളയുടെ ഓർമ്മയ്ക്കായികലാനിധി അംഗങ്ങൾ തയാറാക്കിയ ‘ചന്ദ്രകാന്തം’, സി. ശ്രീലതയുടെ ‘സ്നേഹാക്ഷരങ്ങൾ’, Dr. ശശികല പണിക്കരുടെ ‘ഗത്താരഹേ മേരാദിൻ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.

രണ്ടാം ദിനം: നൃത്തോത്സവവും ജീവകാരുണ്യ പ്രവർത്തനങ്ങളും
ഞായറാഴ്ച രാവിലെ രാജ്യാന്തര പ്രശസ്തിയുള്ള ‘മൃണാളിനി സാരാഭായ് ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റ് ഗീതാ രാജേന്ദ്രൻ, കലാനിധിയുടെ അധ്യക്ഷതയിൽ Dr.മാത്യു കുഴൽനാടൻ എം.എൽ.എ(മൂവാറ്റുപുഴ )ഉൽഘടനം കർമ്മം നിർവഹിച്ചു.കവി പ്രഭ വർമ്മ മുഖ്യ അതിഥി.ആയിരുന്നു.പൊതു പ്രവർത്തനത്തിന് മികവ് തെളിയിച്ച റ്. മാത്യു കുഴൽ നാടന് കലാനിധി കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു.ഉച്ചയ്ക്ക് കലാനിധി പ്രതിഭകൾ അവതരിപ്പിച്ച നാഗധ്വനി ഭജൻസ്വേദിയിൽ അരങ്ങേറി.

​ട്രസ്റ്റിന്റെ 30-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

കലാനിധിയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു സമാപന സമ്മേളനത്തിലെ ‘അക്ഷരകനിവ്’ പദ്ധതി. ഗുരുവായൂർ ജി.യു.പി സ്കൂളിലെ അർഹരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം അഡ്വ. മാത്യു കുഴൽ നാടൻ MLA നിർവ്വഹിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകൾക്കുള്ള ‘സിൽവർ ജൂബിലി സരസ്വാത വിദ്യാശ്രേഷ്ഠ പുരസ്‌കാരം പൈതൃകം ഗുരുവായൂർ ഗ്രൂപ്പിലെ തെരഞ്ഞെടുത്തകുട്ടികൾക്ക് ചടങ്ങിൽ വിതരണം ചെയ്തു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, ക്ലാസ്സിക്കൽ ഭജൻ ഗായിക സൂര്യ ഗായത്രി, അഡ്വ. രവി ചങ്കത്ത്, R.ജയകുമാർ,(പ്രസ്സ് ക്ലബ്ബ്,പ്രസിഡന്റ്) തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

കവിയും നിരൂപകനുമായ *ശ്രീ. ഉണ്ണി ഭാസുരി ഗുരുവായൂർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കലാനിധിയുടെ മുപ്പത് വർഷത്തെ സാംസ്കാരിക പ്രയാണത്തെ അദ്ദേഹം ഇപ്രകാരം ഓർമ്മിപ്പിച്ചു: “അക്ഷരങ്ങളും കലയും മനുഷ്യഹൃദയങ്ങളെ പരസ്പരം കോർത്തിണക്കുന്ന അദൃശ്യമായ നൂലുകളാണ്. മുപ്പത് വർഷം മുൻപ് നട്ട ഒരു കൊച്ചു വിത്ത് ഇന്ന് പടർന്നു പന്തലിച്ച്, കലയുടെയും കാരുണ്യത്തിന്റെയും തണലേകുന്ന വന്മരമായി മാറിയിരിക്കുന്നു. പ്രൊഫ. മൂഴി കുളം വി. ചന്ദ്രശേഖരപ്പിള്ള എന്ന പുണ്യസ്മരണയുടെ വെളിച്ചത്തിലാണ് കലാനിധി ഇന്നും മുന്നോട്ട് നീങ്ങുന്നത്. കേവലം ആഘോഷങ്ങൾക്കപ്പുറം, സമൂഹത്തിലെ ദുർബലരിലേക്ക് കാരുണ്യത്തിന്റെ ‘അക്ഷരകനിവ്’ എത്തിക്കാൻ കഴിയുന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ സൗന്ദര്യം. നന്മയുടെ ഈ സാംസ്‌കാരിക പ്രയാണം ഇനിയും തുടരുക തന്നെ ചെയ്യും.”

എഴുത്തുകാരനും സംരംഭകനുമായ അരുൺ കുമാർ, പരിപാടികൾക്ക് കൃതജ്ഞത രേഖപ്പെടുത്തി.

You might also like
Leave A Reply

Your email address will not be published.