ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം ഡോ.അഹമ്മദിന്.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം ഡോ.അഹമ്മദിന്.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം
ഡോ.അഹമ്മദ്
സ്വീകരിച്ചു.
കൊച്ചി: ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ജസ്റ്റിസ് കെ.നാരായണക്കുറിപ്പിൽ നിന്നും സ്വീകരിച്ച് .
ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ദേശീയോദ്ഗ്രന്ഥന സുവർണ്ണ മുദ്രയും പെരുമ്പാവൂർ നഗരസഭ ചെയർ പേഴ്സൺ കെ.എൻ. സംഗീത ഷാളും അഹമ്മദിനെ അണിയിച്ചു ആദരിച്ചു.
നാലു പതിറ്റാണ്ടിലേറെക്കാലമായി എനിക്കറിയാവുന്ന പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അതിലേറെക്കാലത്തെ സാമൂഹ്യ സേവന പ്രതിബദ്ധത നിറഞ്ഞ വ്യക്തിയാണെന്നു
അവാർഡ് സമർപ്പിച്ച് ക്കൊണ്ട് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പ്രസ്താവിച്ചു.
ഒരു പുതിയ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുവാൻ
കഴിഞ്ഞ അഭിനന്ദനാർഹമായ നേട്ടം കൈവരിക്കുകയുംപ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ വികസന കുതിപ്പിനാവശ്യമായ വിദേശ ധനം സമാഹരിക്കുന്ന പ്രവാസി സമൂഹത്തെയാണ അഹമ്മദ് സംരക്ഷി ക്കുന്നുവെന്നത്

ചരിത്രപരമായ ദൗത്യമാണെന്ന്
ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പറഞ്ഞു. ഒറ്റയാൾ പട്ടാളത്തെ പോലെ കാവലാളായി പ്രവാസി സമൂഹത്തെ നെഞ്ചിലേറ്റിയ പ്രവാസി ബന്ധുവിന്റെ സേവനങ്ങൾ മഹത്വരമാണെന്നു നഗരസഭാദ്ധ്യക്ഷ കെ എൻ സംഗീത അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ 80-മത് സ്വാതന്ത്ര്യ ദിനത്തിൽ പെരുമ്പാവൂർ വൈ.എം.സി. എ. ഹാളിൽ നടന്ന ചടങ്ങിൽസമൂഹത്തിൽ വിവിധ രാ ഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുത്ത്.

.ജസ്‌റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷനും തണൽ പരിവാർ സൊസൈറ്റിയും സംയുക്തമായിട്ട് നടത്തിയ അവാർഡ് ദാന ചടങ്ങിൽ തണൽ പരിവാർ പ്രസിഡന്റ് അംബിക ശശി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എം . നാസർ സ്വാഗതം പറഞ്ഞു.
എം.എസ്.ജയശ്രീ അയ്യരുടെ ഈശ്വര പ്രാർത്ഥനയോടെ സമ്മേളനമാരംഭിച്ചു. ഭിന്ന ശേക്ഷി സമൂഹത്തിന്റെ കരുതലായ് – തണലായ് പ്രവർത്തിക്കുന്ന തണൽ പരിവാർ സെന്ററിലെ ഭിന്ന ശേക്ഷിക്കാരായ കുട്ടികളും മുതിർന്നവരും അതിഥികളെ അവർ വർണ്ണക്കടലാസിൽസ്വന്തമായി നിർമ്മിച്ച ബൊക്കൊ നൽകി സ്വീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി അവരുടെ കലാ പരിപാടികളും അവസാനം ലഹരിക്കെതിരെകൈകോർക്കാം എന്ന സന്ദേശത്തെ ചുവട് പിടിച്ച പ്രതിജ്ഞയെടുക്കലും നടന്നു.
കൗൺസിലർ പി.എസ്. ബുഷറ, കുഞ്ഞബ്ദുല്ല കൊളവയൽ, കൗൺസിലർ കെ.പി. റജിമോൻ, എസ്.ജാനകി അമ്മാൾ എന്നിവർ പങ്കെടുത്തു.
