വിദ്യാഭ്യാസ മേഖലയെ പുനരാവിഷ്ക്കരിക്കണം മന്ത്രി സി.പി.ജോൺ എൻ.ആർ.ഐ വിദ്യാ ജ്യോതി പുരസ്ക്കാരം വിതരണം ചെയ്തു.

തിരു. വളർന്നു വരുന്ന യുവതലമുറയുടെ
അഭിരുചിക്കനുസൃതമായി വിദ്യാഭ്യാസ മേഖല പുനരാവിഷ്ക്കരിക്കണമെന്നും ആവശ്യമായ വ്യതിയാനങ്ങൾ കണ്ടെത്തുമ്പോൾ സ്വന്തം നാട്ടിൽ വിദ്യാഭ്യാസം ചെയ്യാനുള്ള കുട്ടികൾക്ക് നൽകുന്നതിനു് കഴിയണമെന്നും സംസ്ഥാന ഗതാഗത വകുപ്പ്മന്ത്രി സി.പി. ജോൺ ആവശ്യപ്പെട്ടു.
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ കൗൺസിൽ സംഘടിപ്പിച്ച വിദ്യാ ജ്യോതി – 2026 പുരസ്ക്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
നീറ്റ് പോലെയുള്ള പരീക്ഷ സമ്പ്രദായങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന
വിദ്യാർത്ഥി സമൂഹത്തിന്റെ ദുരവസ്ഥ മനസിലാക്കി വേണം പരീക്ഷകളുടെ ഘടനയും സമയ പരിധിയും നിശ്ചയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കാലത്തിനനുസൃതമായി ഭാവി തലമുറയെ കരുപ്പിടിപ്പിക്കണം. വിദേശ രാഷ്ട്രങ്ങളിലേക്കു
പഠിക്കാൻ പോകണമെന്ന താല്പര്യം ഇല്ലായ്മ ചെയ്യണം. അതിനാവശ്യമായ പരിഷ്ക്കാരങ്ങളും നടപടികളും വിദ്യാഭ്യാസ മേഖലയിൽ വരേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി ജോൺ വിശദീകരിച്ചു. കുട്ടികളുടെ താല്പര്യത്തിന് വിരുദ്ധമായി ഒന്നും അടിച്ചേല്പിക്കരുതെന്നും അവരുടെ സ്വാതന്ത്ര്യം പഠന നിലവാരത്തിലും ഭാവി ജീവിതത്തിലും സുസ്ഥിരമായ നല്ല മാറ്റങ്ങൾക്ക് ഇടം നൽകുമെന്നും മന്ത്രി സി.പി. ജോൺ പ്രസ്താവിച്ചു. എൻ.ആർ.ഐ. കൗൺസിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ
സമൂഹത്തിനു ഗുണകരമാണ്. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഗുണകരമായ അംഗീകാരങ്ങൾ വിദ്യാർത്ഥികൾക്കു പഠന പുരോഗതിക്ക് സഹായകരമാകുമെന്നും എന്റെ സുഹൃത്ത് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ നേതൃത്വം പ്രവാസി സമൂഹത്തിനു കരുതലായ ശക്തിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ മക്കളിൽ എസ്.എസ്.എൽ.സി – പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട നൂറിൽപരം വിദ്യാർത്ഥികൾക്ക്
വിദ്യാ ജ്യോതി പുരസ്ക്കാരങ്ങൾ
വിതരണം ചെയ്തു. കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
