ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന എക്സ്പോ 2020ലേക്ക് ഇനി 150 ദിനങ്ങളുടെ ദൂരം മാത്രം

0

ദുബൈ: സുവര്‍ണജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഇമാറാത്തിെന്‍റ ആഘോഷങ്ങള്‍ക്ക് ഇരട്ടത്തിളക്കവുമായാണ് ഇക്കുറി എക്സ്പോ എത്തുന്നത്. 150 ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ ഒന്നിന് എക്സ്പോയുടെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കും.മഹാമാരിയെത്തിയില്ലെങ്കില്‍ അറബ് ലോകത്തിെന്‍റ ഏറ്റവും വലിയ ആഘോഷത്തിലേക്ക് യു.എ.ഇ അലിഞ്ഞുചേരേണ്ട സമയമായിരുന്നിത്. ഈ വര്‍ഷം ഒക്ടോബര്‍ 20നായിരുന്നു എക്സ്പോ തുടങ്ങേണ്ടത്. എന്നാല്‍, അപ്രതീക്ഷിതമായെത്തിയ മഹാമാരിക്ക് മുന്നില്‍ എക്സ്പോ മാറ്റിവെക്കുകയായിരുന്നു.അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച 173 രാജ്യങ്ങളുടെയും 24 അന്താരാഷ്ട്ര സംഘടനകളുടെയും യോഗം ചേര്‍ന്നു. എകസ്പോയെ സ്വീകരിക്കാന്‍ ദുബൈ തയാറാണെന്നും ഏറ്റവും വലിയ സാംസ്കാരിക പരിപാടിയിലൂടെ ലോകം വീണ്ടെടുപ്പിനൊരുങ്ങുകയാണെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വീറ്റ് ചെയ്തു190 രാജ്യങ്ങളാണ് എക്സ്പോയുടെ ഭാഗമാകുന്നത്. ദിവസവും 60 തത്സമയ സാംസ്കാരിക പരിപാടികള്‍ വേദിയിലുണ്ടാവും. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ ആദ്യ എക്സ്പോയാണിത്. വേദിയിലെത്തുന്നതിനുള്ള മെട്രോ ലൈനുകളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. അല്‍ മക്തൂം ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് സമീപത്തായതിനാല്‍ വിമാനയാത്രികര്‍ക്കും എത്താന്‍ എളുപ്പമായിരിക്കും. 4.38 ചതുരശ്ര കിലോമീറ്ററിലാണ് എക്സ്പോ സൈറ്റ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ പവലിയനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ലോകം കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭൂതികളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതിനായി വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചില പവലിയനുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്ബത്തിക മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുന്ന പരിപാടിയായിരിക്കും എക്സ്പോ 2020. ഖത്തര്‍ ലോകകപ്പും ദുബൈ എക്സ്പോയുമാണ് അടുത്ത രണ്ട് വര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷകള്‍. ലോകത്തിെന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ പ്രതീക്ഷിക്കുന്നതിനാല്‍ രാജ്യത്തെ കോവിഡ് മുക്തമാക്കുകയും യു.എ.ഇയുടെ ലക്ഷ്യമാണ്. വാക്സിനേഷന്‍ പരമാവധി ജനങ്ങളിലേക്കെത്തിച്ച്‌ കോവിഡ് ബാധിതരുടെ എണ്ണം കുറക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ നൂറ് ശതമാനം വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

You might also like
Leave A Reply

Your email address will not be published.