കൊറോണക്കിടയിലും റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

0

പരമ്ബരാഗത കീഴ്‌വഴക്കങ്ങള്‍ എല്ലാം പുനര്‍നിശ്ചയിച്ച്‌ നടക്കുന്ന പരേഡില്‍ പരമാവധി 25,000 പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.2016 ല്‍ ഫ്രഞ്ച് സൈന്യം ആണ് ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായത്. 130 സൈനികര്‍ അന്ന് രാജ് പഥില്‍ മാര്‍ച്ച്‌ ചെയ്തു. സാധാരണ വര്‍ഷങ്ങളില്‍ റെഡ് ഫോര്‍ട്ട് വരെ നീളുന്ന പരേഡ് ഇത്തവണ നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊയര്‍ ഓഫ് കേരള എന്നതാണ് വിഷയം. 2013 ല്‍ ഒന്നാം സ്ഥാനം നേടിയതിന് ശേഷം 2018ലാണ് കേരളത്തിന് നിശ്ചല ദൃശ്യം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.