അന്വേഷണ മികവിൽ തിരുവല്ലം പോലീസ്; അപകടമെന്ന് കരുതിയ സംഭവം ഹിറ്റ്-ആൻഡ്-റൺ കേസാണെന്ന് തെളിയിച്ച് പ്രതിയെ കുടുക്കിയ തിരുവല്ലം പോലീസിന് എന്റെ നാട് ചാരിറ്റി യുടെ ആദരവ്
തിരുവല്ലം: കോവളം ബൈപ്പാസിൽ കഴിഞ്ഞ ആഴ്ച രണ്ട് ഐ.ടി. ജീവനക്കാരുടെ മരണത്തിനിടയായ സംഭവം ആദ്യം സാധാരണ ബൈക്ക് അപകടമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ സംഭവസ്ഥലത്തെ സാഹചര്യങ്ങളും ലഭ്യമായ തെളിവുകളും സൂക്ഷ്മമായി പരിശോധിച്ച തിരുവല്ലം പോലീസിന് അപകടത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞു.
സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ.) വി. ബിജു വിൻ്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ ഇത് സാധാരണ അപകടമല്ലെന്നും മറ്റൊരു വാഹനം ഇടിച്ചുണ്ടായ ഹിറ്റ്-ആൻഡ്-റൺ കേസാണെന്നും പോലീസ് സ്ഥിരീകരിച്ചു.
തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ, സാങ്കേതിക തെളിവുകൾ, മറ്റ് അന്വേഷണ നടപടികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അപകടം സൃഷ്ടിച്ച ശേഷം നിർത്താതെ കടന്നുപോയ വാഹനവും പ്രതിയെയും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചു.
അന്വേഷണത്തിൽ ഷിജു കെ. കെ., അരുൺകുമാർ, അനൂപ്, രതീഷ്ലാൽ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘവും നിർണായക പങ്കുവഹിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗം തിരുവല്ലം ഉദയൻ സാമൂഹിക പ്രവർത്തകൻ മുനീർ പനമൂട്ടിൽ എന്റെ നാട് ചാരിറ്റി ചെയർമാൻ ഫൈസൽ അഞ്ചാംകല്ല് തുടങ്ങിയവർ ചേർന്ന് ആദരിച്ചു.