തിരുവനന്തപുരം: ദേശീയ സർക്കാരിന്റെ സോഷ്യൽ കമ്യൂണിറ്റി വികസന കേന്ദ്രമായ ഭാരത് സേവക് സമാജിന്റെ 2026 ലെ ദേശീയ ഹോണറി ബഹുമതി എൻ ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സെൻട്രൽ കമ്മിറ്റി ചെയർമാനും ഭാരതത്തിലെ ആദ്യ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രറി ൽ നിന്നും സ്വീകരിച്ചു. 1952 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രസിഡന്റായും ഗുൽസാരിലാൽ നന്ദ ജനറൽ സെക്രട്ടറിയായും രൂപീകരിച്ച ഭാരത് സേവക് സമാജ് രാഷ്ട്ര നിർമ്മാണ രംഗത്ത് വമ്പിച്ച സംഭാവനകളാന്ന് നൽകി വരുന്നതെന്നു ദേശീയ ചെയർമാൻ പ്രസ്താവിച്ചു.

സമൂഹത്തിൽ കർമ മണ്ഡലങ്ങളിൽ നിസ്വാർത്ഥ സേവനമർപ്പിച്ച പ്രമുഖ വ്യക്തികൾക്ക് ഹോണറി ബഹുമതി നൽകി വരുന്നത് നാളത്തെ തലമുറയ്ക്ക് പ്രശംസനീയമാകുമെന്നും പ്രവാസി ബന്ധുവിന്റെ നാല്പത് വർഷത്തെ പൊതുപ്രവർത്തനത്തിൽ ദർശിക്കാൻ കഴിയുന്ന ഒട്ടേറെ മഹത്വമേറിയ സേവനങ്ങൾ ഉണ്ടെന്നു ബാലചന്ദ്രർ വ്യക്തമാക്കി.
ആശയപരമായി ഉൾക്കാഴ്ച മനോഭാവത്തോടെ സമൂഹത്തെ പ്രവാസി ബന്ധൂ കണ്ടിരുന്നുവെന്നതിന്റെ ഏറ്റവും മഹനീയ ഉദാഹരണമാണ് പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കാനും അവരുടെ ആവശ്യങ്ങളുടെ പരിഹാരം കണ്ടെത്തുവാൻ കഴിഞ്ഞതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അഹമ്മദിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ബാലചന്ദ്രർപറഞ്ഞു. ഭാരത് സേവക് സമാജ് സാമൂഹ്യ പരിവർത്തന ദിശയിലാണെന്നും ഭാരതത്തിൽ ഒതാഴിൽ വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അർപ്പിതമായ സേവനം സമൂഹത്തിനും രാജ്യത്തിനും നൽകുന്നതിലൂടെയാണു ഒരു പൊതുപ്രവർത്തകന്റെ മനസിന് സായൂജ്യം കൈവരിക്കുകയെന്നു പ്രവാസി ബന്ധു അഹമ്മദ് മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 30 വർഷത്തിലേറെയുള്ള പ്രവാസ ജീവിതമാണ് പ്രവാസികളെ സംഘടിപ്പിക്കുവാൻ പ്രചോദനം നൽകിയതെന്നും അഹമ്മദ് പറഞ്ഞു
രാഷ്ട്ര നിലനില്പിന്റെ കാവൽ സമൂഹമാണു പ്രവാസികളെന്നും അഹമ്മദ് പറയുകയുണ്ടായി.
ഡയറക്റ്റർ ജനറൽ മഞ്ചു ശ്രീകണ്ഠൻ അഹമ്മദിനെ സ്വീകരിച്ചു. പ്രമുഖ കവിയത്രി ജസീന്ത മോറീസ്, ടെലി ഫിലിം താരം പട്ടം ഗോപൻ, എന്നിവർ
ആശംസകളർപ്പിച്ചു.