നൊമ്പരപ്പൂക്കള്‍ക്കു കൈത്തിരിയുമായി ‘മണവാട്ടി കാത്തിരിക്കുന്നു’

0

നൊമ്പരങ്ങള്‍ മനസിലൊതുക്കി കഴിയുന്ന അനേകം സ്ത്രീകള്‍ക്ക് കൈത്തിരി വെട്ടവുമായി ഒരു കുഞ്ഞുസിനിമ അണിഞ്ഞൊരുങ്ങുന്നു. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലുമായി ജീവിക്കുന്ന ഹതഭാഗ്യയായ ജെസി എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിക്കൊണ്ടാണ് ‘മണവാട്ടി കാത്തിരിക്കുന്നു’ എന്ന ഹൃസ്വചിത്രം സജ്ജമാകുന്നത്. കഥ, തിരക്കഥ, സംവിധാനം എന്നീ ചുമതലകള്‍ക്കു പുറമേ, പ്രധാന കഥാപാത്രമായ ജെസിയെ അവതരിപ്പിക്കുന്നതും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ജസീന്ത മോറിസാണ്. അമ്പതോളം പേരാണ് ഇ ഹൃസ്വചിത്രത്തിന്റെ അണിയറയിലുള്ളത്.


കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നതിനിടെ കവിത, കഥ, നോവല്‍, അനുഭവം തുടങ്ങിയ മേഖലകളില്‍ മൂന്നു ഭാഷകളിലായി 20 പുസ്തകങ്ങള്‍ രചിച്ച ജസീന്ത മോറിസ് നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും തയാറാക്കിയിട്ടുണ്ട്. സ്വന്തമായി ഇംഗ്‌ളീഷിലും മലയാളത്തിലുമായി രചിച്ച ഗാനങ്ങളാണ് ആല്‍ബങ്ങളില്‍ ഏറേയും. പുനരാവിഷാകര ആല്‍ബവും പുറത്തിറക്കി.
വിരമിച്ചശേഷം കലാസാംസ്‌കാരിക മേഖലകളില്‍ സജീവമായി. ‘ലോകമങ്ങനെയാണ്’ എന്ന ഷോര്‍ട്ട് ഫിലിം ഈയിടെ പുറത്തിറക്കി. ‘ദുബായ് ഡേയ്‌സ്’ എന്ന ഇംഗ്‌ളീഷ് ഖണ്ഡകാവ്യം കഴിഞ്ഞ മാസം പ്രകാശനം ചെയ്തു.
കൊല്ലം ശക്തികുളങ്ങരയിലെ ചങ്ങാതിയായ ജസ്ലിന്‍ ബഞ്ചമിന്‍ രചിച്ച ഒരു ഭക്തിഗാനം ജസിന്ത മോറിസ് ആലപിച്ച് ആല്‍ബമാക്കി ക്രിസ്മസിനോടനുബന്ധിച്ച് പുറത്തിറക്കാനും പദ്ധതിയുണ്ട്.

You might also like
Leave A Reply

Your email address will not be published.