അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും അടിയന്തിരമായി അന്വേഷണം ജാഗ്രതയോടെ നടത്തണമെന്നും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ
തിരു: എയർ ഇന്ത്യയുടെ Al 171 ഏറ്റവും നൂതന സാങ്കേതികഭദ്രതയുള്ള 787-8 എന്ന വിമാനം അഹമ്മദാബാദിൽ തകർന്നു 246പേർക്ക് ജീവഹാനി സംഭവിച്ചത് രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും അടിയന്തിരമായി അന്വേഷണം ജാഗ്രതയോടെ നടത്തണമെന്നും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ നിർവ്വഹണ ഫോറം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
വിമാനത്താവളത്തിൽ നിന്നും പറന്നു ഉയർന്നു 650 അടി പിന്നിടുന്നതിനു മുമ്പ് ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത് വിമാനത്തിന് ഗുരുതരമായ തകരാറുകാരണമാകാൻ സാദ്ധ്യതയുണ്ടെന്നും എയർക്രാഫ്റ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനയുടെ
അപര്യാപ്തത അന്വേഷിക്കേണ്ടതാണെന്നും കേന്ദ്ര സർക്കാരിനു അയച്ച മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ആകാശ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മാവുകൾക്ക് നിത്യ ശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു. അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് പ്രധാനമന്ത്രി, കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു.
ആകാശ ദുരന്തങ്ങളും സമുദ അപകടങ്ങളും നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര ഭദ്രതയ്ക്ക് അപകടകരമാണെന്നും തുടർച്ചയായുണ്ടാകുന്ന കപ്പൽ അപകടങ്ങൾ മൂലം സമൂഹം ഭാവി ജീവിതത്തെക്കുറിച്ചു ഉത്കണ്ഠാകുലരാണെന്നും കൗൺസിൽ അറിയിച്ചു.
സമൂദ്രതീരങ്ങളിലെ അപകടകരമായ അവസ്ഥകൾ തിരിച്ചറിഞ്ഞു അടിയന്തിരാശ്വാസവും ശുദ്ധീകരണവും ആവശ്യമാണെന്നും കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.