ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണേശ ഘോഷയാത്രക്ക് കന്യാകുമാരിയിൽ സമാപനം*
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണേശ ഘോഷയാത്രക്ക് കന്യാകുമാരിയിൽ സമാപനം*
നാഗർകോവിൽ :-
അഖില ഭാരതീയ ഹിന്ദു മഹാസഭ തമിഴ് നാട് ഘടകത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി പ്രത്യേകം തയ്യാറാക്കി പൂജിച്ച ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനം കന്യാകുമാരിയിൽ നടന്നു.
നാഗർകോവിൽ നാഗരാജക്ഷേത്ര സന്നിധിയിൽ നിന്നും ഇന്നലെ ഉച്ചക്ക് 2.30ന് ഗണേശ വിഗ്രഹങ്ങളും വഹിച്ചു കൊണ്ടുള്ള വർണ ശബളവും ഭക്തി സാന്ദ്രവുമായ ഘോഷയാത്ര നഗരത്തെ ഭക്തിയിൽ ആറാടിച്ചു. ഗണേശ്വര ഘോഷയാത്രക്ക് വമ്പിച്ച വരവേൽപ്പാണ് ലഭിച്ചത്.രാത്രി 10മണിയോടെ കന്യാകുമാരിയിൽ എത്തിച്ചേർന്ന ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്തു.
പതിനായിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആയിരത്തി ഇരുന്നൂറോളംഗണേശ വിഗ്രഹങ്ങളാണ് നിമജ്ജനം നടത്തിയത്.
.കന്യാകുമാരിയിൽ പ്രത്യേക പൂജകളും,സംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
പരിപാടികൾക്ക് ബാല സുബ്രമണ്യം.ജി,സ്വാമി ദത്രോത്തയ സായി സ്വരൂപ നാഥ്,കല്ലടനാരായണപിള്ള,കണ്ണൻ എൽ.എൻ,എഛ് കാർത്തിക് സ്വാമി,വി.സെന്തിൽ കുമാർ,വെട്ടിവേൽ ആർ വി പുരുഷോത്തമൻ,മോഹൻ ജി തുടങ്ങിയവർ നേതൃത്വം നൽകി
ഉച്ചമുതൽ നഗരത്തിലെ വിദ്യാലയങ്ങൾക്ക് സർക്കാർ അവധി നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണേശ ഉത്സവത്തിനാണ് ഇന്നലെ സമാപനമായത്.