കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ എന്ന വിശ്വലോകം അറിയപ്പെടുന്ന എന്റെ ഉസ്താദ് നന്മകളുടെ ഒരു തരി വെളിച്ചം നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കുന്നതിനു സമർപ്പിക്കപ്പെട്ടു
മനുഷ്യൻ മനുഷ്യൻ തന്നെയാണ്. ഏത് ജാതി എന്ത് മതം ഇതൊക്കെ നോക്കി അളവ്കോൽ നേരിനു തെറ്റി വെയ്ക്കുന്ന അധന്മ മാരുടെ ലോകത്ത് വന്ദ്യനായ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ എന്ന വിശ്വലോകം അറിയപ്പെടുന്ന എന്റെ ഉസ്താദ് നന്മകളുടെ ഒരു തരി വെളിച്ചം നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കുന്നതിനു സമർപ്പിക്കപ്പെട്ടു.
ലോകം മുഴുവനും നിമിഷയുടെ കാര്യത്തിൽ ഉത്ക്കണ്ഠകുലരായ നിമിഷങ്ങൾക്ക് മോചനം. താൽക്കാലികമായി
വധശിക്ഷ മാറ്റിവച്ചു.
യമനിലെ ഭരണകൂ ടവുമായി എ.പി.ഉസ്താദ് നടത്തിയ ഇടപ്പെടലുകളാണ് നിമിഷ പ്രിയ യ്ക്ക്
ആശ്വാസത്തിന്റെ തണലായി മാറിയത്.കേന്ദ്ര സർക്കാർ ഒടുവിൽ ഇടപ്പെടലുകൾക്ക് പരിധി ഉണ്ടെന്നു കാരണം പറഞ്ഞ വാർത്തകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ലോകം നിമിഷ പ്രിയയുടെ ജീവനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ഇവിടെ ദൈവദൂതനെപ്പോലെ എ.പി.ഉസ്താദ് ഇടപ്പെടുകയാണു ഉണ്ടായത്.
സഹജരോട്, സഹജീവികളോട്
ഇസ്ലാം അനുശാസിക്കുന്ന
പ്രതിബദ്ധതയും സമർപ്പണവും എത്രത്തോളം ആഴമേറിയ താണെന്ന വസ്തുത ലോകം വിസ്മരിച്ചിട്ടില്ലാ എന്ന സന്ദേശം ഏ.പി.ഉസ്താദിന്റെ
കരുണാമൃതമായ മനസിന്റെ പരിലാളനയിലൂടെ വ്യക്തമാക്കപ്പെടുന്നു. യാദൃഛികമായി തൊഴിൽ സ്ഥലത്ത് നടന്ന കൊലപാതകം. യമൻ പൗരനാണ് കൊല്ലപ്പെട്ടത്. നിമിഷ പ്രിയയ്ക്ക് വധശിക്ഷയാണ് വിധിക്കപ്പെട്ടത്.കാരുണ്യത്തിന്റെ ഉറവിടമായ മനസുകൾക്ക് ആത്മീയ പടവുകൾ
ചവിട്ടിക്കയറാൻ തടസമുണ്ടാകില്ല. അചഞ്ചലമായ ദൈവീക വിശ്വാസവും സനാതന ചിന്തയും
നെഞ്ചിനോട് ചേർത്ത് വെയ്ക്കുക.
പരാജിതനാവുകയില്ല. നന്മകൾ നിറഞ്ഞ പുണ്യദിനമായി ഇന്നത്തെ പ്രഭാതത്തെ വരവേൽക്കാം.
അതോടൊപ്പം ലക്ഷങ്ങളുടെ ഉസ്താദ്, അറിവിന്റേയും വിജ്ഞാനത്തിന്റേയും ഗുരുവായ ഷൈഖുനാ കാന്തപുരം എ.പി. അബൂബക്ർ മുസലിയാർ അവർകളുടെ ആഫിയത്തിനും ബറുക്കത്തിനും ദീർഘായുസ്സിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
16 – 07 – 2025