തെരുവ് നായ ശല്യം : പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം. വിവിധ സംഘടനകൾ.
ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ മുന്നറിയിപ്പ് ഗൗരവത്തിൽ കാണണം .
കോഴിക്കോട്.
തെരുവുനായ അക്രമം നിയന്ത്രിക്കാൻ
2022ൽ മുഖ്യമന്ത്രിനൽകിയ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർ പ്രാവർത്തികമാക്കാത്തതാണ് തെരുവുനായ ആക്രമണം രൂക്ഷമാക്കിയതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ അടിയന്തരയോഗം വിലയിരുത്തി.
തെരുവുനായ ആക്രമണം സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് റെയിൽവേ സ്റ്റേഷനുകളിൽ അനുദിനം വർദ്ധിച്ച സാഹചര്യത്തിലാണ് ചിത്രങ്ങൾ സഹിതം06.09 2022. ന് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ. ചാക്കുണ്ണി യോഗ തീരുമാനപ്രകാരം മുഖ്യമന്ത്രി, സഹമന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് മേധാവികൾ എന്നിവർക്ക് തിരുവനന്തപുരത്ത് നിവേദനം നൽകിയത്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും വകുപ്പു മേധാവി കൾക്കും ഉചിതമായ നടപടികൾക്ക് നിർദ്ദേശം നൽകി. അവർ നടപടികൾ സ്വീകരിച്ചു വരുന്നതായി കോൺഫെഡറേഷനെ അറിയിച്ചുവെങ്കിലും കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല. ഇപ്പോൾ യാത്രക്കാരെ മാത്രമല്ല ഇരുചക്ര വാഹന ഓടിക്കുന്നവരെയും, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മറ്റു പൊതുസ്ഥലങ്ങളിലും, രക്ഷിതാക്കളോടൊപ്പം സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളെ പോലും കടിക്കുന്ന അവസ്ഥയിലായി. യാത്രകൾ അടഞ്ഞ വാഹനങ്ങളിൽ ആക്കുവാൻ പൊതുജനങ്ങൾ നിർബന്ധിതരായിരിക്കുകയാണ് ബൈക്ക് യാത്രക്കാരെ പോലും ആക്രമിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്.വന്ധീകരണത്തിന്റെ അപ്രയോഗികത കണക്കിലെടുത്ത് മാറി ചിന്തിക്കണമെന്ന് എബിസി പദ്ധതി മൂലം കൊണ്ടുമാത്രം നിയന്ത്രിക്കാനാവില്ല എന്ന ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ മുന്നറിയിപ്പ് ഗൗരവത്തിൽ എടുത്ത് തെരുവനായ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ കേന്ദ്ര- കേരള സർക്കാരുകളും, റെയിൽവേയും അടിയന്തര ഫലപ്രദ നടപടികൾ സ്വീകരിക്കണമെന്ന്
യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖ്യമന്ത്രി,, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് മേധാവികൾ എന്നിവർക്ക് നിവേദനം സമർപ്പിക്കാൻ ജൂൺ 30ന് വിവിധ സംഘടനകളുടെ പ്രതിനിധി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കാൻ യോഗം തീരുമാനിച്ചു. റെയിൽവേ സ്റ്റേഷനുകളിലും റോഡരികിലും ഭക്ഷ്യ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാൻ പൊതു ജനങ്ങളും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.വാക്സിൻ എടുത്തിട്ട് പോലും പലരുടെയും ജീവൻ നഷ്ടപ്പെട്ട അനുഭവങ്ങൾ വരെ യോഗത്തിൽ പങ്കെടുത്തവർ വിശദീകരിച്ചു ആയതിനാൽ ഹൈ റിസ്ക് കാറ്റഗറിയിൽ പെട്ട അപകടകാരികളായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കേരള റീജിയൻ കൺവീനർ ഏ. ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ടി പി വാസു, റിയാസ് നെരോത്ത്, എം വി. കുഞ്ഞാമ്മു, കെ. സേതുമാധവൻ, പി. പി. ശ്രീരസ് എന്നിവർ സംസാരിച്ചു. ജി. റൊണാൾഡ് സ്വാഗതവും സി. സി. മനോജ് നന്ദി രേഖപ്പെടുത്തി
കോഴിക്കോട്. 25.06.25
ഷെവ. സി. ഇ. ചാക്കുണ്ണി. 9847412000.
ഏ. ശിവശങ്കരൻ.
ഫോട്ടോ അടിക്കുറിപ്പ് :
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന വിവിധ സംഘടനകളുടെ യോഗത്തിൽ കേരള റീജിയൻ കൺവീനർ
എ ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തുന്നു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ,പി പി ശ്രീരസ്, ജി. റൊണാൾഡ് എന്നിവർ സമീപം.