വിദ്യാർത്ഥിയായിരിക്കുമ്പോൾ പരിചിതനായ
വിദ്യാർത്ഥി രാഷ്ട്രീയം മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായഎം.എസ്.എഫിലൂടെ പ്രയാണം ചെയ്യുവാനുള്ള പ്രേരക ഘടകം എന്റെ ജേഷ്ഠ സഹോദരനായ കലാപ്രേമി ബഷീറാണ്. ഞങ്ങളുടെ കുടുംബവുമായി ഏറെ ബന്ധമുണ്ടായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബ്ബിന്റെ വാക്കുകളാൽ ഒതുങ്ങാത്ത വാത്സല്യവും സ്നേഹവും റഷീദിനു ലഭ്യമായിട്ടുണ്ട്. വള്ളക്കടവിലെ കലാപ്രേമി ഓഫീസിലും ഞങ്ങളുടെ കുടുംബത്തിലും ഒരു സ്ഥിരം സന്ദർശകനും കാലക്രമേണ ഞങ്ങളുടെ സഹോദര തുല്യനുമായി റഷീദ് മാറി.പ്രഥമ നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് കൂട്ടായ പരിശ്രമം.
ബീമാപ്പള്ളി റഷീദിന് അന്നു 23 വയസ്. കൗൺസിലറായി വിജയിച്ചു. തുടർന്നു അദ്ദേഹത്തിന്റെ യാത്ര നാടിനേയും നാട്ടാരെയും മിത്രങ്ങളേയും സ്നേഹിച്ചും മുസ്ലിം ലീഗ് എന്ന ആ വട വൃക്ഷത്തണലീലൂടെ രാഷ്ടീയ സാമൂഹ്യക സാംസ്ക്കാരിക രംഗങ്ങളിൽ ജൈത്രയാത്രയായിരുന്നു.രാഷ്ട്രീയ രംഗത്ത് ശത്രു എന്നൊരു വാക്ക് ബീമാപള്ളി റഷീദിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു. ഏത് പ്രശ്നവും സ്നേഹമസൃണമായ സഹകരണം ഉറപ്പിച്ചു പരിഹൃതമാക്കും. മാനവസ്നേഹത്തിന് ഒരിക്കലും പോറ ലേൽപ്പിച്ചിട്ടില്ല.
എന്റെ സുഹൃത്ത് സഹോദര തുല്യൻ ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ പ്രിയംകരനായ സുഹൃത്ത് ആ മനുഷ്യ സ്നേഹിയെ മറക്കാൻ കഴിയില്ല.
സർവ്വശക്തനായ നാഥൻ അദ്ദേഹത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും നൽകാൻ നമുക്ക് പ്രാർത്ഥിക്കാം.
മരണാനന്തര ജീവിതം നന്മകൾ നിറഞ്ഞ സ്വർഗ്ഗത്തിൽ സർവ്വശക്തൻ അനുഗ്രഹീതമാക്കട്ടെ!