തിരുവനന്തപുരം. ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (മുൻകാലങ്ങളിൽ വസൂരി ആശുപത്രി എന്നറിയപ്പെട്ടിരുന്നത്) അപ്ഗ്രേഡ് ചെയ്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആശുപത്രിയായി ഉയർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ആരോഗ്യ ദേവസം മന്ത്രി കെ മുരളീധരന്, ഇസ്ലാമിക അസോസിയേഷൻ ഭാരവാഹികൾ നൽകി.
ഏകദേശം മൂന്നു ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത് പ്രവർത്തിക്കുന്ന, 39 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും 10 രോഗികളെ ഐസൊലേഷൻ വാർഡിൽ കിടത്തി ചികിത്സിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഇവിടെ നിലവിലുണ്ട്. എല്ലാ സൗകര്യങ്ങളും നിലവിലുണ്ടായിട്ടും, നിലവിൽ OP വിഭാഗം മാത്രം രാവിലെ എട്ടു മുപ്പതു മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കുന്നുള്ളൂ. ചിക്കൻപോക്സ് ഉൾപ്പെടെയുള്ള സാംക്രമിക രോഗബാധിതർക്കുള്ള ഇൻപേഷ്യന്റ് ചികിത്സയ്ക്ക് മാത്രമായി ആശുപത്രിയുടെ സേവനങ്ങൾ പരിമിതപ്പെട്ടിരിക്കുകയാണ്.
നിലവിൽ ഈആശുപത്രിയിൽലബോറട്ടറിയും, ഫാർമസിയും ഉണ്ട്,
കരമന, കാലടി, ആറ്റുകാൽ, കളിപ്പാങ്കുളം കമലേശ്വരം, കുരിയാത്തി, മണക്കാട്, അമ്പലത്തറ തുടങ്ങിയ വാർഡുകളിലായി താമസിക്കുന്ന ഏകദേശം 70,000-ത്തിലധികം ജനങ്ങൾ ഈ പ്രദേശത്ത് അധിവസിക്കുന്നുണ്ട്. ഇവർക്ക് അടിയന്തര ചികിത്സാ സേവനങ്ങൾ ലഭിക്കുന്നതിനായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയായി ഉയർത്തുകയും ആവശ്യമായ മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, എമർജൻസി വിഭാഗം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ പ്രദേശവാസികൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ സാധിക്കും.
മാത്രമല്ല, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും രോഗികളുടെ അമിതഭാരം കുറയ്ക്കുന്നതിനും ഇത് സഹായകമാകും.
ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി അടുത്തിടെ പ്രഖ്യാപിച്ച സർക്കാർ ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കേണ്ട സാഹചര്യം ഒഴിവാക്കുമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ ആശുപത്രിയുടെ നവീകരണവും അപ്ഗ്രഡേഷനും മാറുമെന്നതും ബോധ്യപ്പെടുത്തി കൊണ്ടുള്ള നിവേദനമാണ് ഐസിഎ ചെയർമാൻ അഡ്വക്കേറ്റ്. എ എം. കെ നൗഫലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളായ എ.അബൂബക്കർ, അഹമ്മദ് നിസാർ,ഇസ്മായിൽ, ബിലാൽ അബ്ദുസ്സലാം ഷാഫി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകുകയുണ്ടായി, നിവേദനം സ്വീകരിച്ച മന്ത്രി അടിയന്തരമായി വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും തുടർനടപടികൾക്കായി പ്രൈവറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
അഡ്വക്കേറ്റ്. എ എം കെ നൗഫൽ (ചെയർമാൻ)
9447238990