സൈനികരുടെ കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ പിന്തുണയുമായി ആകാശ്

തിരുവനന്തപുരം: രാജ്യത്ത് സൈനികരുടെ കുടുംബങ്ങള്‍ക്ക് അക്കാദമിക് പിന്തുണയുമായി പ്രമുഖ പരീക്ഷാ പരിശീലകരായ ആകാശ് എജ്യുക്കേഷനല്‍ സര്‍വിസസ്. ഇതുസംബന്ധിച്ച് ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി തുടങ്ങിയവയുമായി ആകാശ് ധാരണാപത്രം ഒപ്പുവച്ചു. സ്‌കോളര്‍ഷിപ്പുകള്‍, അക്കാദമിക് മെന്ററിങ്, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, രാജ്യമാകെ വിദ്യാഭ്യാസ പരിശീലന സൗകര്യം തുടങ്ങിയവ ഇതില്‍വരുന്നു. നിലവിലെ സൈനികര്‍ക്കും മുതിര്‍ന്നവര്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും രക്തസാക്ഷികളുടെ കുടുംബള്‍ക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കും. സൈനികരുടെ സാമ്പത്തികഭാരം കുറയ്ക്കുവാനും മെഡിക്കല്‍, എന്‍ജിനിയറിങ് മേഖലകളില്‍ ഉള്‍പ്പെടെ കുട്ടികളുടെ അക്കാദമിക് പരിശീലനം എളുപ്പമാക്കാനും ഉദ്ദേശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.

ആര്‍മിയിലും ബിഎസ്എഫിലും സിആര്‍പിഎഫിലും ഐടിബിപിയിലും സേവനത്തിനിടെ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് 100 ശതമാനം ഫീസിളവുണ്ട്. അവര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. വിരമിച്ചവരുടെയും നിലവില്‍ സേവനത്തിലുള്ളവരുടെയും മക്കള്‍ക്ക് 20 ശതമാനം ഫീസിളവുണ്ട്. ബിഎസ്ഫില്‍ അവാര്‍ഡ് ജേതാക്കളുടെയും 20 ശതമാനം അംഗവൈകല്യം സംഭവിച്ചവരുടെയും മക്കള്‍ക്ക് 90 ശതമാനമാണ് ഫീസിളവ്. 20 ശതമാനത്തില്‍ കുറഞ്ഞ വൈകല്യത്തിന് 50 ശതമാനം ഫീസിളവ് ലഭിക്കും. നിലവിലെ സൈനികരുടെയും വിരമിച്ചവരുടെയും മക്കള്‍ക്ക് 20 ശതമാനമാണ് ഫീസിളവ്. സിആര്‍പിഎഫില്‍ വലിയ അംഗവൈകല്യത്തിന് 100 ശതമാനം ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കും. വിരമിച്ചവരുടെയും സര്‍വിസിലുള്ളവരുടെയും അവാര്‍ഡ് ജേതാക്കളുടെയും മക്കള്‍ക്ക് 22 ശതമാനം ഇളവ്. ഐടിബിപിയില്‍ അവാര്‍ഡ് ജേതാക്കളുടെയും 20 ശതമാനം വൈകല്യം സംഭവിച്ചവരുടെയും മക്കള്‍ക്ക് 90 ശതമാനം ഫീസിളവുണ്ട്. നിലവില്‍ സര്‍വിസില്‍ ഉള്ളവരുടെയും വിരമിച്ചവരുടെയും മക്കള്‍ക്ക് 20 ശതമാനം ഫീസിളവ് ലഭിക്കും. രാജ്യത്തെ ആകാശിന്റെ എല്ലാ സെന്ററുകളിലും ഈ ഇളവുകള്‍ ലഭ്യമാണ്.

ഇതുകൂടാതെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അക്കാദമിക് മെന്ററിങ്, കരിയര്‍ കൗണ്‍സലിങ് എന്നിവ സൗജന്യമായി ലഭിക്കും. ആന്‍തെ ഉള്‍പ്പെടെ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ പങ്കെടുക്കാം. അക്കാദമിക് പിന്തുണ നിലയ്ക്കാതിരിക്കാന്‍ ദീര്‍ഘകാല പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് എജ്യുക്കേഷനല്‍ സര്‍വിസസ് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍..

Comments (0)
Add Comment