വി.എസ്ശിവകുമാർ പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും നടത്തിയ റംസാൻ റിലീഫ് – 2026 300 പേർക്കു ഭക്ഷ്യധാന്യക്കിറ്റ് നൽകി

തിരു: മതങ്ങൾ തമ്മിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾക്ക് വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ് റംസാൻ മാസമെന്നു മുൻ മന്ത്രി അഡ്വ.വി.എസ് ശിവകുമാർ പ്രസ്താവിച്ചു. പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിലും നടത്തിയ റംസാൻ റിലീഫ് സംഗമം
വള്ളക്കടവ് ഐക്യ വേദി ഹാളിൽ ഇന്നു വൈകിട്ട് മൂന്നു മണിക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ.വി.എസ്.ശിവകുമാർ . സഹിഷ്ണതയും സമാധാനവും ശാന്തതയും സർവ്വോപരി സഹായങ്ങളും സഹജർക്ക് നൽകണമെന്നു ഉദ്ബോധിപ്പിക്കുന്ന പുണ്യമായ റംസാൻ മാസത്തിൽ അന്നത്തിനു വക നൽകി സഹകരിക്കുന്നത് ഏറ്റവും പുണ്യ സൽക്കർമ്മമാണെന്നു ചടങ്ങിൽ പങ്കെടുത്ത പ്ര മുഖ വ്യക്തികൾ പ്രസ്താവിച്ചു. കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ അ അദ്ധ്യക്ഷത വഹിച്ചു.

ആർഭാടപൂർവ്വം നടത്തുന്ന ഇഫ്ത്താറുകൾ റംസാൻ നിഷ്കർഷിക്കുന്ന രീതിയിലല്ലെന്നും ചിലർ തൻ പ്രമാണിത്വം പ്രദർശിപ്പിക്കുവാനും മറ്റ് ചിലർ സ്വന്തം കാശ് മുടക്കാനുള്ള കർത്തവ്യത മറന്നു
പൊതു ഖജനാവിനെ കൊള്ളയടിച്ചാണു ഇഫ്ത്താറുകൾ നടത്തുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസിബന്ധു ഡോ: എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.

തെറ്റായ ദിശയിലുള്ള ഇത്തരം ഇഫ്ത്താറുകളിൽ പങ്കെടുക്കുന്ന മുസ്ലീം മത പണ്ഡിതന്മാർ അറിഞ്ഞുക്കൊണ്ട് ചെയ്യുന്ന തെറ്റാണെന്നും അവ സമുദായത്തെയും വളരുന്ന തലമുറയേയും അവഹേളിക്കുന്നതിന് തുല്യമാണെന്നും പരിശുദ്ധ റംസാൻ മാസത്തിന്റെ പവിത്രതയേ കളങ്കപ്പെടുത്തരുതെന്നും അഹമ്മദ് അഭ്യർത്ഥിച്ചു.

ഫൊക്കാന മുൻ പ്രസിഡന്റുമാരായ മാധവൻ പിള്ള, പോൾ കറുകപ്പിള്ളിൽ, കൗൺസിലർ ഷാജി താ നാസർ, കോശി അലക്സാണ്ടർ, അംബികാ ദേവി, വള്ളക്കടവ് ഐക്യ വേദി ജനറൽ സെക്രട്ടറി എച്ച്. ഷംഷുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കൗൺസിൽ വൈസ് ചെയർമാൻ എം. നജീബ് സ്വാഗതവും കൺവീനർ പുഞ്ചക്കരി വി. ഉണ്ണി കൃതജ്ഞതയും പറഞ്ഞു.
വിവിധ മതസ്തരായ 300 പേർ കിറ്റുകൾ സ്വീകരിച്ചു. കഴിഞ്ഞ 15 വർഷവും റിലീഫ് നടത്തപ്പെട്ടു. 16-മത് വർഷം വിജയകരമായി നടത്താൻ കഴിഞ്ഞുവെന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ ശശി.ആർ. നായർ അറിയിച്ചു.

Comments (0)
Add Comment