തിരു:കഴിഞ്ഞ മൂന്ന് പതി റ്റാണ്ടിനുമപ്പുറം കേന്ദ്ര-സംസ്ഥാന തലങ്ങളിൽ കലാ സാംസ്കാരിക സദസുകളൊരുക്കുന്ന കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ അധ്യക്ഷ.കലാ മത്സരങ്ങളിലൂടെ
കലാപ്രതിഭകളെ കണ്ടെത്തി വേദി നൽകുകയും അർഹരായവർക്ക് ആദരവും അംഗീകാരവും നൽകിയും സജീവമായ പ്രവർത്തനം . പത്ര -ദൃശ്യ -ശ്രവ്യ-ഓൺലൈൻ- -മാധ്യമ പുരസ്കാരങ്ങളും കലാനിധി ഏർപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു “കലാനിധി -അക്ഷര കനിവ്” എന്ന പേരിൽ വർഷംതോറും പഠനോപകരണങ്ങൾ നൽകി വരുന്നു, അശരണരും അനാഥരുമായവർക്കു ഓണക്കോടിയും ഭക്ഷ്യക്കിറ്റ്, വിതരണം ഇതൊക്കെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കലാനിധിട്രസ്റ്റ് നടത്തുന്നുണ്ട്. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടിരിക്കുന്ന
ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്കും നിർധനരായ
നൂറിൽപ്പരം അമ്മമാർക്കും വർഷംതോറും
പുതു വർഷ പൊങ്കാലകിറ്റ് നൽകിവരുന്നു.
കലാനിധിട്രസ്റ്റ് ലാഭേച്ഛ കൂടാതെയുള്ള സേവനമാണ് മുഖ്യ ലക്ഷ്യമാക്കിയിരിക്കുന്നത്. കലാനിധി ട്രസ്റ്റിനു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. മെമ്പർഷിപ്പ് സ്പോൺസർഷിപ്പ്,
സംഭാവന എന്നിവയിലൂടെ കലാനിധി ട്രസ്റ്റ് പ്രവർത്തന മൂലധനം സ്വരൂപിക്കുന്നു. മാനേജിംഗ് ട്രസ്റ്റിയും ചെയർ പേഴ്സണുമായ ഗീതാരാജേന്ദ്രൻ കലാനിധിയ്ക്കാണ് ഇത്തവണത്തെ ട്രാവൻകൂർ ഫെസ്റ്റ് മാനവികത കർമ്മ ശ്രേഷ്ഠ പുരസ്കാരം.