സൗഹാർദ പ്രതിനിധി കളായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ
റിയോ ഡെ ജനീറോ (ബ്രസീൽ) വ്യത്യ സ്ത മതങ്ങളും സംസ്കാരങ്ങളുമാ യി കഴിയുന്ന എല്ലാവരും മനുഷ്യ രാണെന്ന യാഥാർഥ്യം അംഗീക രിക്കുകയും ഏക മാനവികതയു ടെ സന്ദേശം ഉയർത്തിപ്പിടിച്ച് ജീ വിക്കുകയും ചെയ്യണമെന്ന് ബ്ര സീലിൽ ആരംഭിച്ച ആഗോള ഇ സ്ലാമിക ഉച്ചകോടി ആഹ്വാനം ചെയ്തു. 10 ബ്രിക്സ് അംഗരാഷ്ട്ര ങ്ങൾക്ക് പുറമെ 57 മുസ്ലിം രാ ഷ്ടങ്ങളുടെ കൂട്ടായ്മയായ ഇസ്ലാ മിക സഹകരണ സംഘടന (ഒ. ഐ.സി) പ്രതിനിധികളും പങ്കെ ടുത്തു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കെ.എൻ.എം ഉപാധ്യക്ഷ ൻ ഡോ. ഹുസൈൻ മടവൂർ പ്ര ബന്ധമവതരിപ്പിച്ചു. വിവിധ മത അദ്ദേഹം പറഞ്ഞു. റഷ്യൻ മുസ് ലിം റിലീജ്യസ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ഡോ. റോഷൻ അബ്ബാസോവ് അ ധ്യക്ഷത വഹിച്ചു.
യു.എ.ഇയിലെ മുഹമ്മദ് ബിൻ സായിദ് യൂനിവേ ഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് ചാ ൻസലർ ഡോ. ഖലീഫ മുബാറക് അൽ ദൗസരി മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് മു സ്ലിം അസോസിയേഷൻസ് ബ്ര സീൽ പ്രസിഡന്റ് ഡോ. അലി ഹു സൈൻ സുഗ്ബി, ഈജിപ്തിലെ വേൾഡ് ഫത്വ അതോറിറ്റി സെ ക്രട്ടറി ജനറൽ ഡോ. ഇബ്റാഹീം നജും, ഇറാൻ ഡെപ്യൂട്ടി മിനിസ്റ്റർ ഹുജ്ജതുൽ ഇസ്ലാം മുഹമ്മദ് മഹ്ദി ഈമാനിപൂർ, ഇന്തോനേ ഷ്യൻ മതകാര്യ മന്ത്രാലയം ജന സെക്രട്ടരി ഡോ. ഖമറുദ്ദീൻ അമീൻ തുടങ്ങിയവർ പ്രബന്ധ അവതരിപ്പിച്ചു.
കൂടാതെ, ബ്രസീലിലെ പ്രമുഖ ക്രൈസ്തവ സഭകളെ പ്രതിനി ധാനം ചെയ്ത് റവ. ഡാനിയൽ റാ നഗെൽ (ബ്രസീൽ ആംഗ്ലിക്കൻ ചർച്ച്) ഫാദർ നെൽസൺ അഗ സ്റ്റോ ആഗുല (ബ്രസീൽ കത്തോ ലിക്ക ചർച്ച്), പാസ്റ്റർ ജോസ് റൊ ബെർട്ടോ കവലകന്റെ (ബ്രസീ ൽ യുനൈറ്റഡ് പ്രെസ്ബിറ്റേറി യൻ ചർച്ച്) തുടങ്ങിയവരും സം സാരിച്ചു. മതസൌഹാർദത്തിന്റെ അഭാവവും മനുഷ്യന്റെ ക്രൂരത യുമാണ് ഫലസ്തീനിൽ ഇസ്രായേ ൽ നടത്തുന്ന നരനായാട്ടിന് കാ രണമെന്ന് അവർ പറഞ്ഞു. ഗസ്സ യിൽ മുസ്ലിംകൾ മാത്രല്ല, നിര വധി ക്രിസ്ത്യാനികളും യഹൂദരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസ്സയിലെ കൂട്ടക്കുരുതിക്കിര യായവരുടെ നിത്യശാന്തിക്ക് വേ ണ്ടി ക്രൈസ്തവ പണ്ഡിതന്മാർ മൗ നപ്രാർഥന നടത്തി.
സദസ്യർ അതിൽ പങ്കുചേരു കയും ചെയ്തു.