തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നട ത്തിവരുന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് 30 വയസ്സ്. ഈ വർഷത്തെ ആഘോഷ പരിപാടികൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പ്രതസമ്മേളനത്തിൽ പറഞ്ഞു. 30 വർഷം മുമ്പ് ഗണേശോത്സവ ട്രസ്റ്റ് ആരംഭിച്ച ആഘോഷങ്ങൾ ഇന്ന് സംസ്ഥാന വ്യാപകമായി പ്രചാരം ലഭിച്ചു കഴിഞ്ഞു. ഗണേശോത്സവ പൂജയിലൂടെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും കൈവരിക്കാൻ ആകുമെന്നാണ് വിശ്വാസം. തലസ്ഥാനത്തെ വിഴിഞ്ഞം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഇത് വെളിവാക്കുന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടുനിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശഖുംമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും.
ഗണേശ ഉത്സവാഘോഷത്തിനായുള്ള വിഗ്രഹങ്ങളുടെ നിർമ്മാണം പൂർത്തി യായി വരികയാണ്. രാജസ്ഥാനിൽ നിന്നും തഞ്ചാവൂരിൽ നിന്നും ഉള്ള ശില്പി കളാണ് വിഗ്രഹ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ പ്രകൃതിദത്തമായ രീതിയിൽ ചകിരിയും, ചോക്ക് പൗഡറും, ചായക്കൂട്ടുകളും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. മൂന്നു അടി മുതൽ 30 അടി വരെയുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കുന്നത്.
വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോധരൻ തുടങ്ങി 8 അവതാര രൂപങ്ങളിലും, ത്രിമുഖഗണപതി, ശക്തിഗണപതി, വരദഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മി വിനായകൻ, ബാലഗ ണപതി, ഹേരംബഗണപതി, പഞ്ചമുഖ ഗണപതി തുടങ്ങി 32 അവതാര രൂപങ്ങ ളിലുള്ള ഗണേശവിഗ്രഹങ്ങളാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കുന്നത്.
വിഗ്രഹ നിർമ്മാണം പൂർത്തിയായാൽ മിഴി തുറക്കൽ ചടങ്ങ് നടക്കും. ആഗസ്റ്റ് 23 ന് ഗണേശവിഗ്രഹങ്ങൾ പ്രതിഷ്ഠാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ആഗസ്റ്റ് 24 ന് പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കും. ഓഗസ്റ്റ് 27 ന് വിനായക ചതുർത്ഥിയോടനു ബന്ധിച്ച് അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും. പ്രതിഷ്ഠാ കേന്ദ്രങ്ങളിൽ ഗണപതിയുടെ ഇഷ്ട നൈവേദ്യമായ കൊഴുക്കട്ട പൊങ്കാല അർപ്പിക്കും. ട്രസ്റ്റ് കമ്മിറ്റി കൂടാതെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക മത സാമുദായിക സംഘടന കളും ഗണേശ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങൾക്കായി ട്രസ്റ്റ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. ഈ വർഷം രണ്ട് ലക്ഷത്തിലധികം വീടുകളിൽ ചെറിയ ഗണേശ വിഗ്രഹ പ്രതിഷ്ഠയും പൂജയും നടക്കും. സംസ്ഥാനതല ഗണേശ ഉത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് തലസ്ഥാനത്ത് സാംസ്കാരിക സമ്മേളനവും ഗണേശ വിഗ്രഹ ഘോഷയാത്രയും നടക്കും.
സാംസ്കാരിക സമ്മേളനത്തിൽ വച്ച് ഈ വർഷത്തെ ഗണേശ പുരസ്കാരം വിതരണം ചെയ്യും. വിഗ്രഹ നിമഞ്ജനത്തിന് മുന്നോടിയായി ശംഖുമുഖം ആറാട്ടുകടവിൽ പതിനായിരത്തിയെട്ട് നാളികേരം സമർപ്പിച്ചുള്ള സർവ്വ വിഘ്ന നിവാരണ യജ്ഞവും നടക്കും. പൂജകൾക്ക് ശേഷം ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും. പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ജി രാജ്മോഹൻ (ഹിന്ദുസ്ഥാൻ ലാറ്റെക്സ്), ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ് ഭുവനചന്ദ്രൻ, ട്രസ്റ്റ് കൺവീനർ ആർ ഗോപിനാഥൻ നായർ, ട്രസ്റ്റ് വൈസ് ചെയർമാന്മാരായ ദിനേശ് പണിക്കർ, ശിവജി ജഗന്നാഥൻ, എസ്.ആർ കൃഷ്ണ കുമാർ, ജോൺസൺ ജോസഫ്, ജയശ്രീ ഗോപാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ,ആഘോഷ കമ്മിറ്റി കൺവീനർ മണക്കാട് രാമചന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി ജി. ജയശേഖരൻ നായർ, ട്രസ്റ്റ് സംസ്ഥാന കോഡിനേറ്റർ അഡ്വ: പേരൂർക്കട ഹരികുമാർ, ഭാരവാഹികളായ ജയശേഖരൻ, ബാഹുലേയൻ നായർ, പ്രസാദ് ഇടപ്പഴിഞ്ഞി ജോയിലാൽ, വെൺപകൽ രാമചന്ദ്രൻ, ദിലീപ് മണക്കാട്. ശ്രീവരാഹം രമേശ്ബാബു, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ആറ്റുകാൽ സുനിൽ, രാജേഷ് കാല്പ്പാടി, വിജേന്ദ്രകുമാർ, അഡ്വ: ബിജു വഴയില തുടങ്ങിയവർ സംബന്ധിച്ചു.