ആരോഗ്യമേഖലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അശരണരായ രോഗിക ളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ആഴ്ചയിൽ മൂന്നോ നാലോ ദിവസം രണ്ടോ മൂന്നോ മണിക്കൂർ പ്രവർത്തിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവരാണ് ആ ശമാർ. എന്നാൽ 2008ൽ പ്രവർത്തന മേഖലയിലേക്ക് ഇറങ്ങിയപ്പോൾ ആഴ്ചയിൽ ഏഴു ദിവസവും എടുത്താൽ തീരാത്ത ജോലി ഭാരം ഓരോ ദിവസം കഴിയുംതോറും കൂട്ടി ക്കൊണ്ടിരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ മാനസിക പീഡനം ഒരു ഭാഗത്തും, വേതനം നൽകാതെ ജോലിഭാരം അടിച്ചേൽപ്പിക്കു ന്ന ഇടപെടൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . പ്രവർത്തനത്തിനിടയിൽ രോഗികൾ ആകുന്ന ആശമാർക്ക് നിലവിലുള്ള ഇൻഷുറൻസ് പദ്ധതി പോലും കേന്ദ്രസർക്കാർ എടുത്തുമാറ്റി. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് ആശ മാർക്ക് 7000 രൂപ ഹോണറേറിയവും, ഇൻസെന്റീവുകളിൽ 40% തുകയും നൽകി ക്കൊണ്ടിരിക്കുന്നു. എന്നാൽ എൻഎച്ച്എം സ്കീമിന്റെ ഭാഗമായി ആശമാരെ തെരഞ്ഞ ടുത്ത കേന്ദ്ര ഗവൺമെന്റ് 3000 ഫിക്സഡ് ഇൻസെന്റീവ് തരുന്നതിൽ 60% വും(1800 രൂപ മാത്രം) നിശ്ചിത ഇൻസെന്റീവിന്റെ 60 ശതമാനവും മാത്രമാണ് നൽകുന്നത്. 13,000 രൂപ ലഭിക്കുന്ന ഒരു ആശയ്ക്ക് 9800 രൂപ നൽകുന്നത് കേരളത്തിലെ ഇടതുപക്ഷ ഗവൺ മെന്റ് ആണ്. മറ്റുള്ള സ്റ്റേറ്റ് ഭരിക്കുന്ന കോൺഗ്രസ് – ബിജെപി ഗവൺമെന്റ് ഇത്ര വലി യ തുക ഒരു സ്റ്റേറ്റിലും ആശമാർക്ക് നൽകുന്നില്ല. നിശ്ചയിക്കപ്പെട്ട 23 ഇനപ്രവർത്തി കൾക്ക് പുറമേ ശൈലി ആപ്പ് എന്ന പേരിൽ ആറോളം രോഗസർവ്വേകളും, ജീവിതശൈ ലി രോഗങ്ങളുടെ സർവ്വേകളും ഉൾപ്പെടുത്തി 62 ഓളം ചോദ്യങ്ങൾ ഉൾപ്പെട്ട സർവ്വേയാ ണ് ആശമാരെ കൊണ്ട് ചെയ്യിക്കുന്നത്. ഇത് വേതനമില്ലാതെ ചെയ്യിക്കണം എന്നാണ് കേന്ദ്രസർക്കാറിന്റെ ഓർഡർ. ഇതിന്റെ ഭാഗമായി നിരവധി സമരങ്ങളും ചർച്ചകളും ദേ ശീയതലത്തിൽ നടന്നെങ്കിലും ആശമാർക്ക് വേതനം നൽകുന്ന കാര്യം അംഗീകരിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോ ധനകാര്യ വകുപ്പ് മന്ത്രിയോ തയ്യാറാകാത്ത സാഹ ചര്യത്തിലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു സമരത്തിന് രൂപം കൊടുക്കാൻ സം ഘടന തീരുമാനിച്ചിട്ടുള്ളത്. ആശാവർക്കേഴ്സ് ആൻഡ് ഫെസിലിറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിൽ നടക്കുന്ന സമര പ്രഖ്യാപന സംഗമത്തിൽ സിഐടിയു ദേശീയ നേതാക്കളായ സഖാക്കൾ എളമരം കരീം, എ ആർ സിന്ധു, മധുമിത ബസോപധ്യായ, സഖാവ് ജെ മേഴ്സികുട്ടിഅമ്മ, ദീപ കെ രാജൻ, സിഎസ് സുജാത എ നീ സഖാക്കൾ പങ്കെടുക്കും. ആശമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, 45-ാം ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശകൾ പ്രകാരം മിനിമം കൂലി സാമൂഹ്യ സുരക്ഷ പെൻഷൻ എന്നിവ ഉറപ്പുവരുത്തുക, എൻഎച്ച് എം സ്ഥിരം സർക്കാർ സംവിസേ ധാനം ആക്കുക, ആശാവർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ ഇന്ത്യയൊട്ടാകെ ഏകീകരിക്കുക, ആരോഗ്യമേഖലയ്ക്ക് 6% ഫണ്ട് നീക്കിവെക്കുക, പൊതു ആരോഗ്യ വനത്തിനുള്ള അവകാശം നിയമപരമാക്കുക, ശൈലി ആപ്പിന് മാസത്തിൽ 2000 രൂപ വീ തം അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സമരം. വ്യാജ വോട്ട് വാങ്ങി കേ രളത്തിലെ തൊഴിലാളികൾക്കെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രസർക്കാരിനെതി രെ ഉള്ള താക്കീത് കൂടിയാണ് ഈ സമര പ്രഖ്യാപനം