“ഓർത്ത് പോയി ആ നിമിഷങ്ങളെ“ പ്രവാസി ബന്‌ധു ഡോ. എസ്. അഹമ്മദ്

ആത്മ നിർവൃതിയാൽ
ഉണർന്നു പ്രഭാത രശ്മി തലോടി തൻ
മേനിയിൽ
ഓർത്തെടുത്ത് പോയി – തൻ മുന്നിലൂടെ കടന്നുപോയ ദിനരാത്രങ്ങൾ
അസഹ്യമാം വേദന ശരീരത്തേയും മനസിനേയും പുതച്ചപ്പോൾ
നിലവിളി നിശബ്ദമാക്കി അശ്രുധാരയാൽ സകല ചരാചരങ്ങളുo സൃഷ്ടിച്ച ദൈവ തമ്പുരാനെ വിളിച്ച് കേണപേക്ഷിച്ചു.
ശിതീകരിച്ച ഇൻസന്റീവ് കെയർ
യൂണിറ്റിലെ പരിചരണവും വീര്യം കൂടിയ ചികിത്സാ ക്രമവും ഞാനെന്ന മനുഷ്യന്റെ ജീവൻ നിലനിറുത്താൻ പോരാടുകയായിരുന്നു .
എത്രയെത്ര മന സാനിദ്യം, എത്ര മഹോന്നതമായ സ്നേഹവായ്പ്
ദൈവദൂതന്മാരല്ലയോ ഭിഷ്വഗരർ .
സഹനത്തിന്റേയും
ത്യാഗത്തിന്റേയും സുരഭില മുഖങ്ങളോടെ
ആശ്വസിപ്പിച്ച മാലാഖമാരായ ആ
വെള്ളരിപ്രാവുകളെ
എനിക്ക് മറക്കാൻ
കഴിയില്ലല്ലോ.
സമൂഹ നന്മകൾക്കായി
ജീവിതം സമർപ്പിക്കുന്ന യാത്രയിൽ വന്നണഞ്ഞതല്ലേ
അപ്രതീക്ഷമായ അപകടം.
കർമ്മകാണ്ഡ വേദിയിൽ കർമ്മാനുഷ്ഠാനത്തല്ലേ വന്നുഭവിച്ചത്.
ശാന്തതയുടെ തീരത്ത് എന്റെ മനസ് വന്നടുത്തപ്പോൾ
കുറച്ച് വേദനകൾ ശേഷിപ്പായി.
ദീർഘമല്ലെങ്കിലും ഹൃസ്വകാലത്തെ കിടക്ക വിശ്രമത്തിലാണിപ്പോൾ.
അന്യത്വം കല്പിച്ചവർ,
ആശ്വാസ വചസുകൾ മൊഴിഞ്ഞവർ,രക്ത ബന്ധത്തിന്റെ നിഴലുകളായി വന്നു പോയവർ .
എല്ലാം കണ്ടറിഞ്ഞു
സ്വയം മനസിലാക്കി.
ചിന്താ ധരണിയിൽ മയങ്ങുവാനുള്ള മനസിന്റെ വലയത്തിനുള്ളിൽ എല്ലാം മറന്നു ഞാനൊന്നു മയങ്ങട്ടെ!
” ഉണ്ടേറെ പറയുവാൻ
അതോർമിക്കുമ്പോൾ
ഒന്നുമില്ലാതാകുന്നു
കൈ കാലുകൾ വിറയ്ക്കുന്നു
കണ്ണുകൾ ചിമ്മുന്നു
അധരങ്ങൾ വിതുമ്പുന്നു
നാവുകൾ കുഴയുന്നു
മതി ഈ ജീവിതമെന്തായാലും
മനസ്സേ മടങ്ങു നീ
മാറ്റാരു മാർഗ്ഗം തേടു

പ്രവാസി ബന്‌ധു ഡോ. എസ്. അഹമ്മദ്

Comments (0)
Add Comment