കുവൈത്തില്‍ 20 മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റ് സ്ഥാപിക്കും

കുവൈത്ത് സിറ്റി: കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലെത്തി കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യം. ആരോഗ്യമന്ത്രാലയത്തിെന്‍റ മിഷ്രിഫിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകാന്‍ കഴിയാത്തവിധം രോഗാവസ്ഥയുള്ളവര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. ഇതിനായി രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളിലുള്ള ഇത്തരക്കാരുടെ കണക്കെടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജന സമ്ബര്‍ക്ക വിഭാഗം മേധാവി ഡോ. ഗദ ഇബ്രാഹിം പറഞ്ഞു. മുഴുവന്‍ രാജ്യനിവാസികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് രാജ്യത്തുനിന്ന് മഹാമാരിയെ പടികടത്തുകയാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. മിഷ്രിഫ് ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലെ ഹാള്‍ അഞ്ചിലാണ് ഇപ്പോള്‍ കുത്തിവെപ്പ് നടക്കുന്നത്.അടുത്തയാഴ്ച ജഹ്റ, അഹ്മദി എന്നിവിടങ്ങളില്‍ കൂടി സ്ഥാപിക്കും. ഇതോടെ പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പെടുക്കാനാവും. ആഴ്ചയില്‍ എല്ലാദിവസവും കേന്ദ്രം പ്രവര്‍ത്തിക്കും. 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂര്‍ണമായി കോവിഡ് വാക്സിന്‍ നല്‍കാന്‍ ഇൗ വര്‍ഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടിവരും. വാക്സിനെടുക്കാന്‍ തയാറാവാതെയും ഒരുവിഭാഗം ജനങ്ങളുണ്ട്. ബോധവത്കരണത്തിലൂടെ ഇവരെ കുത്തിവെപ്പെടുക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍, നിയമപരമായി നിര്‍ബന്ധമില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ പത്തുലക്ഷം ഡോസ് വീതം ഒാക്സ്ഫഡ് ആസ്ട്രസെനിക്ക വാക്സിന്‍ ഇറക്കുമതി ചെയ്യും. കഴിഞ്ഞ മാസം എത്തിച്ച ഫൈസര്‍, ബയോണ്‍ടെക് വാക്സിനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

Comments (0)
Add Comment