പത്ര പ്രവർത്തന രംഗത്ത് അമ്പത് വർഷം തികയാനിരിക്കെയാണ് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് കടന്നു പോയത്.തന്റെ ജീവിത കാര്യങ്ങൾ ആരുമായി പങ്കു വയ്ക്കാതെ എല്ലാം ഉള്ളിലൊതുക്കിക്കൊണ്ട് മടക്കം.
കേരള കൗമുദിയുടെ നെയ്യാറ്റിൻകര പ്രാദേശിക ലേഖകനായി തുടങ്ങി പിന്നീട് തലസ്ഥാന നഗരിയിൽ ഒരു കാലഘട്ടത്തിലെ പ്രമുഖരായ മാധ്യമ സിംഹങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.വിരലിലെണ്ണാവുന്ന ദിനപത്രങ്ങൾമാത്രമായി നിയന്ത്രിച്ചുകൊണ്ടിരുന്ന കാലത്തെ പ്രധാന പത്രമായിരുന്ന കേരള കൗമുദിയിൽ ദീർഘകാലംപ്രവർത്തിച്ച് പിന്നീട് മംഗളം വാരിക ദിന പത്രം തുടങ്ങിയതോടെ അതിലേക്ക് ചേക്കേറി അവസാന ഘട്ടം വരെയും മാധ്യമ പ്രവർത്തന മേഖലയിൽ നിലനിൽക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.എന്നും കുറഞ്ഞത് രണ്ടു നേരമെങ്കിലും വിളിക്കാറുള്ള മിക്ക ദിവസങ്ങളിലും കാണാറുള്ള, ഒരുമിച്ചിരുന്ന്ഭക്ഷണം കഴിക്കാറുള്ള,ഒരുമിച്ച് ഒരേവഹനത്തിൽ യാത്ര ചെയ്യാറുള്ള,രാത്രി വൈകിയും ചില വാർത്തകൾ കറക്ട് ചെയ്ത് അയച്ചു തരുമോ എന്ന് വിളിച്ച് നിർബദ്ധിക്കാറുള്ള ബാബു ചേട്ടനിനിയില്ല ഇന്ന് ശാന്തികവാടത്തിൽ വന്ന്അവസാന യാത്ര യയപ്പ്നൽകുമ്പോൾ എവിടയോ ഒരു വിങ്ങൽ
പ്രണാമം
You might also like