തിരുവനന്തപുരത്ത് ബാങ്കുകാർ വീട് ജപ്തിചെയ്തു ഉടമസ്ഥരെ പുറത്താക്കി, വൈദ്യുതി വിച്ഛേദിച്ച വീട്ടിൽ കെ എസ് ഇ ബിയേ

0

തിരുവനന്തപുരം:കുറ്റിച്ചൽ തച്ചംകോട് വാർഡിൽ മാറാൻകുഴി രേവതി ഭവനിൽ സനൽകുമാറിന്റെയും ശുഭകുമാരിയുടെയും വീടാണ് ഗ്രാമീൺ ബാങ്ക് കോട്ടൂർ ശാഖയുടെ അപേക്ഷപ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കി വീടിന്റെ ജപ്തി നടപടികൾ വൈകുന്നേരം മൂന്ന് അരയോടെ പൂർത്തിയാക്കിയത്. പെരുവഴിയിലായ കുടുംബത്തെ വാർഡ് മെമ്പർ എലിസബത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പൂട്ട് പൊളിച്ചു വീട്ടിൽ കയറ്റി താമസിപ്പിക്കുകയായിരുന്നു. ഇരുപതുവർഷം ലോണിന് കാലാവധിയുള്ള വീട് 9 കൊല്ലമായപ്പോൾ അടിയന്തിരമായി ജപ്തി ചെയ്യുന്നത് ബാങ്ക് മാനേജരുടെ ദാർഷ്ടിയമെന്നാണ് വീട്ടുടമയുടെ പരാതി.

മരപ്പണിക്കാരനായ സനൽകുമാർ 2016-ൽ അഞ്ച് സെൻറ് സ്ഥലവും വീടും ഈടുവച്ച് അഞ്ച് ലക്ഷം രൂപയുടെ ലോൺ എടുത്തിരുന്നു. കോവിഡ് കാലത്ത് മൂന്ന് ലക്ഷം രൂപ അടച്ചെങ്കിലും, പിന്നീട് ബാങ്ക് ആവശ്യപ്രകാരം 2024-ൽ 2.25 ലക്ഷം രൂപ കൂടി അടച്ചതായി സനൽകുമാർ പറയുന്നു എന്നാൽ, ലോണിന്റെ കാലാവധി നീട്ടിയില്ലെന്നും, പ്രതിമാസതുക കുറച്ചടയ്ക്കാമെന്ന അഭ്യർത്ഥന ബാങ്ക് അധികൃതർ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

മൂന്ന് മക്കളാണ് ഇവർക്കുള്ളത് മറ്റുള്ളവരുടെ സഹായത്താലാണ് മൂന്ന് പേരുടെയും പഠനം മുന്നോട്ട് പോകുന്നതെന്ന് കുടുംബം പറഞ്ഞു. മക്കളെ കൂടാതെ സനലും , ഭാര്യ, ഭാര്യാമാതാവ്, എന്നിവരും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.
ജപ്തി സമയത്ത് ആഹാരം, വസ്ത്രങ്ങൾ, തിരിച്ചറിയൽ രേഖകൾ, മക്കളുടെ പഠനോപകരണങ്ങൾ, മരുന്നുകൾ എന്നിവ വീടിനുള്ളിലായിരുന്നുവെന്നാണ് വിവരം.

2016-ൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 2 ലക്ഷം രൂപ ലഭിച്ചിരുന്നു. വീടിന്റെ പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഗ്രാമീൺ ബാങ്കിൽ നിന്നും ലോൺ എടുത്തതായും അദ്ദേഹം പറയുന്നു.

ലോൺ മുടക്കം വന്നതിനെ തുടർന്ന് 2020-ൽ ബാങ്ക് അധികാരികൾ സനൽകുമാറിനെ കൊണ്ട് 75,000 രൂപയും 2021-ൽ 57,500 രൂപയും അധികമായി ലോൺ എടുക്കാൻ നിർബന്ധിച്ചുവെന്നും, 2023-ൽ ഈ രണ്ട് ലോണുകളും അടച്ചുതീർത്തതായും സനൽ പറയുന്നു

ജപ്തി നടപടികൾ പൂർത്തിയാക്കിയെങ്കിലും കോടതി ഉത്തരവ് വീട്ടുകാർക്ക് കൈമാറാതെയാണെന്ന് പുറത്താക്കിയതെന്ന് കുടുംബം പറയുന്നു . എന്നാൽ
ബാങ്ക് അധികാരികൾ വീടിന്റെ ചുവരിൽ നോട്ടീസുകൾ പതിപ്പിക്കുകയും ബാനർ കെട്ടുകയും ചെയ്തിട്ടുണ്ട്. താമസിക്കാൻ മറ്റു വീടില്ലാത്തവരെ ഒഴിപ്പിക്കെല്ലന്ന സർക്കാർ പ്രഖ്യാപനങ്ങളും ഇക്കഴിഞ്ഞ ദിവസം പുതിയ സർക്കാർ നയവും വന്നപ്പോൾ തന്നെ അടിയന്തമായി ബാങ്കുകൾ ജപ്തി നടപടികളുമായി പോകുന്നത് വിഷമകരമായ കാര്യമാണെന്നും ഇത്രയും തുക അടച്ചിട്ടും ബാങ്കുകൾ മനുഷ്യത്വമില്ലാതെ കാട്ടിക്കൂട്ടുന്നത് പൊറുക്കനാകുന്ന കാര്യമല്ലന്നും സാമൂഹ്യ പ്രവർത്തകനും കോൺഗ്രസ് ആര്യനാട് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അജു കെ മധു പറയുന്നു

You might also like
Leave A Reply

Your email address will not be published.