ഷിര്മാക്കര്‍ ഒയാസിസില്‍ പുതിയ ബേസ് ക്യാമ്പ് നിര്‍മ്മിക്കാനെത്തിയ 𝟭𝟮 അംഗ പര്യവേഷണസംഘത്തിലെ ഏക ഡോക്ടറായിരുന്നു ലിയോനിഡ് റോഗോസോവ്. റഷ്യയില്‍ നിന്ന് അന്റാർട്ടിക്കയിലേക്ക് 𝟯𝟲 ദിവസത്തെ കപ്പല്‍ യാത്ര
𝟭𝟵𝟲𝟭-ല്‍ അന്റാർട്ടിക്കയിലെ ഷിര്മാക്കര്‍ ഒയാസിസില്‍ ([𝗦𝗰𝗵𝗶𝗿𝗺𝗮𝗰𝗵𝗲𝗿 𝗢𝗮𝘀𝗶𝘀]) പുതിയ ബേസ് ക്യാമ്പ് നിര്‍മ്മിക്കാനെത്തിയ 𝟭𝟮 അംഗ പര്യവേഷണസംഘത്തിലെ ഏക ഡോക്ടറായിരുന്നു ലിയോനിഡ് റോഗോസോവ്. റഷ്യയില്‍ നിന്ന്
അന്റാർട്ടിക്കയിലേക്ക് 𝟯𝟲 ദിവസത്തെ കപ്പല്‍ യാത്രയുണ്ട്. ഇവരെ ഒയാസിസിൽ വിട്ടിട്ടു പോയ കപ്പല്‍ വീണ്ടും അടുത്ത വര്‍ഷമാണ് ഇനി തിരിച്ച് വരുന്നത്
പതിവ്പോലെ തന്റെ ജോലിക്കിടെ ഒരു ദിവസം റോഗോസോവിന് കലശലായ വയറു വേദനയുടെ ആരംഭം കുറിക്കുന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് ആ വേദന കലശലായി തുടങ്ങി.ഡോക്ടർക്ക് കാര്യം മനസ്സിലായി. അപ്പെന്‍ഡിക്സ് ആണ്. ഓരോ ദിവസം തോറും വേദന കൂടി അത് വഷളായി വന്നു കൊണ്ടിരുന്നു. അത് പൊട്ടിയാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർക്ക്..അറിയാവുന്നതും ആണ്.. വിമാനം വിളിച്ചു വരുത്താമെന്ന് തീരുമാനിച്ചു പക്ഷേ ശക്തമായ ഹിമപാതവും പ്രതികൂലകാലവസ്ഥയും കാരണം വിമാനങ്ങള്‍ക്കും അങ്ങോട്ടേക്ക് അടുക്കാന്‍ കഴിയില്ല. സംഘത്തിലെ ഏക ഡോക്ടര്‍ അയാളായത് കൊണ്ട് വേറെ ഒരു വൈദ്യസഹായവും അയാള്‍ക്ക് കിട്ടാനുമില്ല…
ഒന്നും ചെയ്യാതെ മരിക്കുന്നതിലും നല്ലത് ഒന്ന് ശ്രമിച്ചു നോക്കാമെന്ന് റോഗോസോവ് കരുതി. ഓപറേഷന്‍ സാമഗ്രികള്‍ എടുത്തു കൊടുക്കാന്‍ രണ്ടു സഹായികളെയും റിസര്‍വ് ആയി സ്റ്റേഷന്‍ ഡയറക്ടറേയും കൂട്ടി അയാള്‍ ഓപ്പറേഷന്‍ റൂം സജ്ജമാക്കി. ഒരു വൈദ്യുതി വിളക്കും ഒരു വലിയ കണ്ണാടിയും കൂടെയുണ്ട് സഹായത്തിന്. ശസ്ത്രക്രിയയ്ക്ക് ഇടയില്‍ താന്‍ മയങ്ങിപോകുകയോ ബോധം കെടുകയോ ചെയ്‌താല്‍ എന്ത് വേണമെന്ന് അയാള്‍ സഹായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അദ്ദേഹം ആ കൃത്യനിർവഹണത്തിന് തുടക്കമിട്ടു വയര്‍ കീറി കുടല്‍ കൈയിലെടുത്ത് ശസ്ത്രക്രിയ ആരംഭിച്ചു. ഓരോ മൂന്നു നാലു മിനിറ്റിനും ഇടയ്ക്ക് അയാള്‍ 𝟮𝟬-𝟮𝟱 സെക്കന്റ് വിശ്രമിച്ചു. സമയം മുന്നോട്ടു പോകും തോറും അയാള്‍ ക്ഷീണിതനായി. ഹൃദയമിടിപ്പ് കുറഞ്ഞു. കൈയുടെ ശക്തി ശോഷിച്ചു വന്നു. കീഴടങ്ങിയാല്‍ അത് മരണമാവും എന്നുറപ്പുള്ളത് കൊണ്ട് അയാള്‍ വിട്ടു കൊടുത്തില്ല. രണ്ടു മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയ അയാള്‍ വിജയകരായി പൂര്‍ത്തിയാക്കി അവസാനത്തെ സ്ടിച്ചുമിട്ടു.
സര്‍ജറിക്ക് ശേഷം സര്‍ജിക്കല്‍ ഉപകരണങ്ങളും മുറിയും കൂടി സഹായികളെ കൊണ്ട് വൃത്തിയാക്കിച്ചിട്ടേ റോഗോസോവ് ആന്റിബയോട്ടിക് ഗുളികകളും ഉറക്ക ഗുളികയും കഴിച്ചു വിശ്രമിച്ചുള്ളു. രണ്ടാഴ്ച വിശ്രമത്തിന് ശേഷം റോഗോസോവ് തിരികെ ജോലിയിലും പ്രവേശിച്ചു..
മനോധൈര്യത്തിന്റെ ജീവനുള്ള പ്രതീകമായ് മാറിയ റോഗോസോവ് തിരികെ റഷ്യയിലെത്തിയപ്പോ ദേശീയ ഹീറോ പരിവേഷമായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ അത് പങ്കു വെച്ചു പോയി. പങ്കു വെച്ചതോ സാക്ഷാല്‍ യൂറി ഗഗാറിനുമായിട്ടും.. ഈ രണ്ടു ദേശീയ ഹീറോകള്‍ക്കും അന്ന് വെറും 𝟮𝟳 വയസ്സ് മാത്രമായിരുന്നു പ്രായം…
സ്വയം ജീവൻ രക്ഷയ്ക്കായ് താൻ പഠിച്ച വൈദ്യശാസ്ത്രം സ്വന്തം ജീവൻ വരെ നിലനിർത്താൻ സ്വയം പ്രാപ്തമാക്കിയ ഡോക്ടർ..!